Friday, June 5, 2015

കൂലിപ്പണിക്കാരി അമ്മ

ഗയാന

ജസ്മതി ബാറ്റയുടെ ഷൂപ്പെട്ടിയോളം വലുപ്പമുള്ള
കീറിപ്പൊളിഞ്ഞൊരു വീട്ടിൽ താമസിക്കുന്നു
തുണിയലക്കുന്നു, കളപറയ്ക്കുന്നു, വിറക് കീറുന്നു, കോഴിയെതീറ്റുന്നു
ഈ ദേഹത്തിനു ആ ദേഹത്തിനു എല്ലാ പൊട്ടിത്തകർന്ന ദേഹത്തിനും
വെള്ളം കോരുന്നു, എല്ലാദിവസവും ,
പതുക്കെയൊഴുകുന്ന കാഞ്ചെ നദി ദൈവം സൃഷ്ടിച്ചത്
ഇവളുടെ ഒരു തൊട്ടിവെള്ളത്തിനെന്നപോലെ

അവളുടെ കാൽവെള്ള കീറുന്നവരെ, കയ്യ് മുറിയുന്ന വരെ
പ്രാക്കുകളുടെ ചോണനുറുമ്പുകൾ വായിൽ കൂട്ടം കൂടുന്നവരെ
അവൾ നിലത്ത് ചോരകക്കും, പക്ഷെ അതിനെ തട്ടിമൂടും
എന്തെന്നാൽ ജസ്മതിയുടെ ഹൃദയം കഠിനമാണ്, അവൾടെ മനസ്സുറച്ചതാണ്
ഒരു വിധം ഉന്തിത്തള്ളി അവൾ ഒറ്റയൊറ്റപൈസയായി സൂക്ഷിക്കുന്നു
ആ ഒറ്റയൊറ്റക്കാശുകൊണ്ട് അവളുടെ മകൻ ഹരിലാലിന്
കാഞ്ചെപ്പുഴയുടെ അണമുറിച്ചുകടക്കാം
ജോർജ് ടൗൺ സ്കൂളിൽ പോവാം
കഞ്ഞിമുക്കിയ ഉടുപ്പിടാം , അല്ലെങ്കിൽ അവർ അവനെ കളിയാക്കിച്ചിരിക്കും
കാലിൽ തുകൽ ചെരിപ്പിന്റെ പട്ടമുറുക്കാം, പുസ്തകം വായിക്കാം
നന്നായി സംസാാരിക്കാൻ പഠിക്കാം, പരീക്ഷയെഴുതാം ,
ഇംഗ്ലണ്ട് സർവ്വകലാശാലയിൽ പോവാം
അവന്റെ ചാമർതന്തയെപ്പോലെ കള്ളുകുടിയൻ ആവാതിരിക്കാം

No comments:

Post a Comment