അഫ്ഗാനിസ്താൻ
എനിക്ക് വായതുറക്കാനൊരാഗ്രഹവുമില്ല
ഞാനെന്തിനെക്കുറിച്ചാണ് പാടേണ്ടത്?
ഞാൻ, ജീവിതത്താൽ വെറുക്കപ്പെട്ടവൾ
പാടിയാലും ഇല്ലെങ്കിലും വ്യത്യാസമില്ല
ഞാനെന്തിനെക്കുറിച്ചാണ് പാടേണ്ടത്?
ഞാൻ, ജീവിതത്താൽ വെറുക്കപ്പെട്ടവൾ
പാടിയാലും ഇല്ലെങ്കിലും വ്യത്യാസമില്ല
ഞാനെന്തിനു മാധുര്യത്തെക്കുറിച്ചു സംസാരിക്കണം
എനിക് കയ്ക്കുമ്പോൾ?
ഹാ, മർദ്ദകരുടെ വിരുന്നൂണ്
എന്റെ വായ് കൊട്ടിയടച്ചിരിക്കുന്നു
എനിക്ക് ജീവിതത്തിൽ തുണയാളില്ല്ല
ഞാനാർക്കുവേണ്ടി മധുരിക്കണം?
പറഞ്ഞാൽ, ചിരിച്ചാൽ മരിച്ചാൽ ജീവിച്ചാൽ
വ്യത്യാസമൊന്നുമില്ല
ഞാനും പീഡനവും സങ്കടവുംകൊണ്ടു വലിഞ്ഞുമുറുകിയ എന്റെ ഏകാന്തതയും
ഞാന്‍ ഇല്ലായ്മയ്ക്കുവേണ്ടി ഭാരംവഹിച്ചു.
എന്റെ വായ മുദ്രവയ്ക്കണം
.
അല്ലയോ എന്റെ ഹൃദയമേ , നിനക്കറിയുമോ
ഇപ്പോൾ വസന്തമാണ്, ഉത്സവമാക്കേണ്ട സമയം
പറക്കാൻ വിടാത്ത
ഈ കെണിപ്പെട്ടചിറകുമായി ഞാനെന്തുചെയ്യണം?
ഞാൻ വളരെക്കാലമായി നിശ്ശബ്ദയായിരുന്നു
എല്ലാനിമിഷവും ഞാൻ
എന്റെ ഹൃദയഗാനം മൂളുമ്പോള്‍
ഈ കൂട് പൊട്ടിച്ച് ഞാൻ പുറത്തുവരുന്നതിനെ
അതോർമ്മിപ്പിക്കുമ്പോള്‍
ഈ ഏകാന്തതയിൽ നിന്നു പറന്നകലുന്നു
വിഷാദഭരിതയെപ്പോലെ ഞാന്‍ പാടുന്നു
ഞാൻ ഏതൊരു കാറ്റിനും പിടിച്ചു കുലുക്കാനാവുന്ന ദുർബ്ബലമായ പൈന്മരമൊന്നുമല്ല
ഞാനൊരു അഫ്ഗാൻ പെണ്ണാണ്
അത് വിലപിക്കാനുള്ള ബോധം മാത്രം തരുന്നു
