Showing posts with label ഇംതിയാസ് ധാര്‍ക്കര്‍. Show all posts
Showing posts with label ഇംതിയാസ് ധാര്‍ക്കര്‍. Show all posts

Wednesday, June 17, 2015

പ്രാർത്ഥന



പാകിസ്ഥാന്
ആ സ്ഥലം മുഴുവൻ ഭക്തന്മാരാണ് എന്ന് 
 പുറത്തു കുന്നുകൂടിക്കിടക്കുന്ന
ചെരുപ്പുകളിൽ നിന്നതു പറയാനാവും
ഉടമയുടെ അടയാളങ്ങൾ
തുകലിൽ, റബറിൽ പ്ലാസ്റ്റിക്കിൽ അണിഞ്ഞവ
അവരുടെ മുഖത്തേക്കാൾ തെളിഞ്ഞ ചിത്രം
ചേർത്തു വച്ചിരിക്കുന്നു,
ഒരുതരം മൌലികതയോടെ,
പുരികങ്ങളും കണ്ണുകളും, കവിളിൽ നിന്നു താടിയിലേക്കുള്ള ചരിവ്



എന്തു പ്രാ‍ർത്ഥനയാണ് അവർ മന്ത്രിക്കുന്നത്?
ഓരോരുത്തരും ഒരു അടയാളം ശേഷിപ്പിക്കുന്നുണ്ട്
ആവശ്യത്തിന്റെ ഏറ്റവും മികച്ച ക്രമം
കാല്പത്തിയും ഉപ്പൂറ്റിയും കാൽ‌വിരലുകളും
ഇരുളിൽ, വളഞ്ഞ ഏപ്പുകൾ,
ഉപ്പൂറ്റി താഴേക്ക് തുളഞ്ഞിരിക്കുന്നു,
വാറ് പിഞ്ഞിയിരിക്കുന്നു, പലപ്രാവശ്യം തുന്നിക്കുത്തിയിരിക്കുന്നു


കുഴച്ചുമറിച്ച നിരവധി പ്രതീക്ഷകൾ
അടയാളം വയ്ക്കാനായുള്ള ചതയലുകൾ
വിശുദ്ധഗ്രന്ഥങ്ങളുടെ താളുകൾ പോലെ തെളിവാർന്നത്
അക്ഷരങ്ങൾക്കു ചുറ്റും സ്വർണ്ണത്തിളക്കത്താൽ
ഒളിവീശുന്നത്

അവരെന്താണു മന്ത്രിക്കുന്നത്?
വെളിയിൽ, വെയിലത്ത്
ഇത്തരമൊരു ശാന്തമായ
ചെരുപ്പിൻ കൂട്ടം
ദൈവത്തിന്റെ ചുവരിൽ ഒന്നിച്ചു തല്ലിവെളുപ്പിക്കുന്ന
ആയിരക്കണക്കിനു പ്രാ‍ർത്ഥനകൾ പോലെ

Prayer

 
 
The place is full of worshippers.
You can tell by the sandals
piled outside, the owners’ prints
worn into leather, rubber, plastic,
a picture clearer than their faces
put together, with some originality,
brows and eyes, the slant
of cheek to chin.
What prayer are they whispering?
Each one has left a mark,
the perfect pattern of a need,
sole and heel and toe
in dark, curved patches,
heels worn down,
thongs ragged, mended many times.
So many shuffling hopes,
pounded into print,
as clear as the pages of holy books,
illuminated with the glint
of gold around the lettering.
What are they whispering?
Outside, in the sun,
such a quiet crowd
of shoes, thrown together
like a thousand prayers
washing against the walls of God.