Wednesday, May 6, 2015

ഞാനവിടുന്നു വരുന്നു


പാലസ്തീൻ
ഞാനവിടുന്നാണ് വരുന്നത് ,
എനിക്ക് ഓർമ്മകളുമുണ്ട്
മരിക്കുന്ന ഏതൊരുവനേപ്പോലെ
ഞാനും ജനിച്ചു ,
എനിക്കൊരു അമ്മയുണ്ട്
ഒരുപാടു ജനാലകളുള്ള ഒരു വീടും
കൂടപ്പിറപ്പുകളും കൂട്ടുകാരുമുണ്ട്
പിന്നെ തണുത്ത കിളിവാതിലുള്ളൊരു ജയിലറയും

എന്റേതാണാ കടൽക്കാക്കകൾ കൊത്തിപ്പറിച്ച തിര
എനിക്കെന്റേതായ കാഴ്ചപ്പുറങ്ങളുണ്ട്
പുല്ലിന്റെ ഒരു അധികവായ്ത്തലയും
വാക്കിന്റെ അങ്ങേയറ്റത്തെയാ പിറയും
പക്ഷികളുടെ ഉപഹാരവും
അമരനായ ആ ഒലീവ് മരവും എനിക്കുണ്ട്
വാളുകൾക്ക് മുൻപേ ഞാനീ നാട്ടിലൂടെ നടന്നു
ഇതിന്റെ ജൈവശരീരത്തെ
ഞാനൊരു കനം തൂങ്ങും പീഠമാക്കി
ഞാനവിടുന്നു വരുന്നു,
ആകാശമവളുടെ അമ്മയ്ക്കായ് കരഞ്ഞപ്പോൾ
ഞാവൾക്ക് അമ്മയെ തിരികെ കൊടുത്തു
പിന്നെ തിരികെവരുന്നൊരു മേഘത്തെയറിയിക്കാൻ
ഞാൻ എന്നോട് തന്നെ കരഞ്ഞു
രക്തത്തിന്റെ കോടതിയിൽ
ഉചിതമായ എല്ലാവാക്കുകളും ഞാൻ പഠിച്ചു
അതിനാലെനിക്ക് നിയമങ്ങൾ ലംഘിക്കാം
ഞാനെല്ലാവാക്കുകളും പഠിച്ചു ,
എന്നിട്ടവയെല്ലാം തകർത്തു
ഒരൊറ്റവാക്കു നിർമ്മിക്കാൻ :ജന്മദേശം

No comments:

Post a Comment